2016 ഡിസംബർ 11, ഞായറാഴ്ച
2016 ഡിസംബർ 2, വെള്ളിയാഴ്‌ച
അമ്പിളി
വിണ്ണിൻ മടിത്തട്ടിൽ ചിരിച്ചു കളിക്കും പൈതൽ -
വാരിയെറിയുന്നു തുമ്പപ്പൂക്കൾ.
ഇടയ്ക്കിടെ കാണായ് മേഘത്തിൻ -
കീറുകൾ,
കാറ്റിൽ പറത്തുന്നു വികൃതിക്കുട്ടൻ!
വാരിപ്പുണരാൻ, _ കൈനീട്ടിവിളിച്ചപ്പോൾ,
വിമ്മിഷ്ടം തോന്നു വാനെന്തു ന്യായം.
വിളറിയമുഖത്തൊരു പുഞ്ചിരി കാ-
ണുവാൻ,
വിണ്ണും മണ്ണും നിനക്കൊരു-
മുത്തമേകാം.
XX
'
ജീവിതം
ജീവിതം !
അത് മോഹങ്ങളുടേയും
മോഹഭംഗങ്ങളുടേയും
കഥയാണ്.
ജീവിതം !!
ചിലർക്കത് മുന്തിരിച്ചാറാണ്
മറ്റു ചിലർക്കോ കയ്പ്പുനീർ.
ജീവിതം !!!
ചിലർ ആ പാനപാത്രം ആ
വോളം നുകരുന്നു . ചിലർ
........ കുരുതികഴിയ്ക്കുന്നു.
x
നളന്ദ
(1)
"വെള്ളിനക്ഷത്രമെ നിന്നെ നോക്കി "
അന്ത്യ ഗാനം നീയന്നു പാടി.
(2)
എൻ ഭാഗ്യമോ, കുറുപ്പിന്റെ ഭാഗ്യമോ,
ആ വെള്ളിനക്ഷത്രം മങ്ങിപ്പോയി !
(3)
നാണം കുണുങ്ങിയോ കൈലാസപുത്രി!
ഈ നാണം നാട്യമോ അന്നനടേ...
(4)
ആദ്യമായ് നിന്നെ കടാക്ഷിച്ചുവോ ഞാൻ.
കേളീവിലാസവുമായ് കൂടും കുറുമ്പീ.
(5)
ഊറ്റിക്കുടിക്കും നോട്ടമെനന്ദി -
എൻപേർ നീയാദ്യമുച്ചരിച്ചതിൽ.
-- o --
8 - 1 - "69
2016 ഒക്‌ടോബർ 17, തിങ്കളാഴ്ച
2016 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച
പൂവിന്റെ ആതിഥ്യം
പുതുമകൾ, പുതുമകൾ പൂക്കാലം.
പൂവുകളെങ്ങും സുലഭമമായി.
പുതുചിറകുകളുമായി ശലഭങ്ങൾ,
പൂമ്പൊടിയും മധുവും നുകരാനായ്, പുഞ്ചിരി തൂകി ചിറകുകളിളക്കി,
പൂവുകളിലവമന്ദം പാറിവരുന്നു.
പുഞ്ചിരിതൂകി തലയാട്ടി, മന്ദം...
പൂവുകളവയെയിരുത്തുന്നു.
പുൽകി പുണർന്നൂ പൂമ്പാറ്റ,
പൂന്തേൻ നൽകി, പൂമ്പൊടി നൽകി.
_______________o _____________
2016 സെപ്റ്റംബർ 22, വ്യാഴാഴ്ച
2016 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച
തലശേരി
തലശേരി ടൗണിലെ മാർക്കറ്റിന്ന് എതിർവശത്തുള്ള റോഡിലൂടെ നേരെ
നടന്നു..... റെയിൽവെ ഗെയിറ്റിലൂടെ കടന്നു ചെല്ലുന്നത് " കുയ്യാലിപ്പാലം ".
X x X x X
ഏകദേശം പത്തു മണിയ്ക്ക് ഞങ്ങൾ
(അമ്മുവേടത്തിയും ഒരു ചെറിയ പെൺ കുട്ടിയും ഞാനും) കൊല്ലത്തു നിന്നും പയ്യോളിയ്ക്കു പുറപ്പെട്ടു.്
പയേയാളി സ്റ്റേഷനിൽ നിന്ന്
ടെമ്പിൾ ഗേറ്റിലേക്കു ടിക്കറ്റെടുത്തു.ചെറിയ കുട്ടിയ്ക്ക് ടിക്കറ്റെടുക്കാത്തതിന്റെ പേരിൽ TTR
പത്തുറുപ്പികയും ചില്ലറയും ഫൈനിട്ടു........ അത് കൊടുത്തില്ല.
ജഗന്നാഥടെമ്പിൽഗെയിറ്റിൽ ഞങ്ങളി
റങ്ങി. അവിടെ നിന്നു പന്തയ്ക്കലിലേ
യ്ക്കു ബസിൽ.....
പന്തയ്ക്കൽ ബാലേട്ടന്റെ പീടികയിൽ കയറി.
അവിടെ നിന്ന് ചായ കുടിച്ചതിനുശേഷം പന്തയ്ക്കലുള്ള വീട്ടിലേക്കു നടന്നു....... കുറേ നടന്നു.
വീട്ടിലെത്തി, ഊണു കഴിച്ചു, അവിടെ
യുള്ളവരെ പരിചയപ്പെട്ടു.
ഉടനെ ബാലേട്ടന്റെ അമ്മയുടെ കൂടെ
ഷോപ്പിലേക്കു പുറപ്പെട്ടു.വൈകുന്നേരം അഞ്ചു മണി വരെ...
ചായ കഴിച്ചതിനുശേഷം അവിടെ നിന്നും വീട്ടിലേക്കു നടന്നു.
വീട്ടിലെത്തി അവിടെ വെറുതെയിരിക്കുമ്പോൾ, പല ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടു.
"എത്ര വരെ പഠിച്ചു "
" പത്തുവരെ "
" പത്തുവരെ പഠിച്ചിട്ടുണ്ടൊ, ഞങ്ങൾ ഒരുകത്തെഴുതാൻ വെഷമിച്ചിരിക്കയാ"
ഉടനെ ഇൻ ലൻറും പെന്നും കൊണ്ടൂ
വന്നു.... മംഗലാപുരത്തേക്കൊരുകത്തെഴുതി.
നിരവധി കത്തുകൾ പരതി, അന്ധ്രസ്
കണ്ടു പിടിച്ചു. മംഗലാപുരത്തുള്ള
ഒരു കൃഷ്ണൻ.
ചന്ദ്രിയേടത്തിയുമായി പരിചയപ്പെട്ടു.
" അച്ഛനും അമ്മയും ഒക്കെ ഉണ്ടോളി "
" ഉണ്ട്" ഞാൻ പറഞ്ഞു.
സന്ധ്യയായപ്പോൾ ചന്തുവേട്ടത് വന്നു.
പരിചയപ്പെട്ടു.
"നമുക്ക് കുറച്ച് നടക്കാം "
ഞാൻ സമ്മതിച്ചു.
കുറേ നടന്നു..... ഒരു ചായ പീടികയി
ൽ കയറി, അവിടെ ചായ ഉണ്ടായിരു
ന്നില്ല.നേരെ പടിഞ്ഞാറുവശത്തേക്കു
നടന്നു.അവിടെ ഒരു കടയിൽ നിന്നും
ചായയും റൊട്ടിയും കഴിച്ചു.
സമയം സന്ധ്യ കഴിഞ്ഞിരു ന്നു
ഞങ്ങൾ മടങ്ങി അതു വഴി ബാലൻ
എന്നാളുടെ വീട്ടിൽ കയറി....
റേഡിയോ ഓൺ ചെയ്തു, കുറേ പാട്ടു
കേട്ടു അവിടെയിരുന്നു.
അവിടെ നിന്നും വീട്ടിലേക്കു മടങ്ങി.
........ ചൂടുവെള്ളത്തിൽ മുഖവുംകാലും കഴുകി, ഊണുകഴിച്ചു
അന്നവിടെ താമസിച്ചു.....
ഞങ്ങൾ പലതും സംസാരിച്ചു.
പിറേറന്ന് കാലത്തുണർന്നു.
ചായയും അടയും കഴിച്ച ശേഷം പുറ
പ്പെട്ടു
ചന്ദ്രിയേടത്തിയുടെ കുടെ പന്തയ്ക്ക
ലിൽ നിന്ന് തലശ്ശേരിക്കു യാത്രതിരി
ച്ചു. ഇരിയ്ക്കാൻ സ്ഥലം കിട്ടിയില്ല.
ഗർഭിണിയായ ചന്ദ്രിയേടത്തിയും
വിഷമിച്ചു കാണും.
തലശേരി ബസിറങ്ങിയ ശേഷം കുയ്യാലിപ്പാലത്തിനടുത്തേയ്ക്ക് ഓട്ടോപിടിച്ചു.പാലത്തിനടുത്തു ഞ
ങ്ങളിറങ്ങി... 50 പൈസ കൊടുത്തു.ചെറിയ കുട്ടിയെ ഞാനെടു
ത്തു, പുഴയുടെ നടുവിലൂടെ നടന്നു...
ഒന്നുരണ്ടു ഇടവഴികൾ കഴിഞ്ഞു...
നെട്ടൂരുള്ള വസതിയിലെത്തി.
അവിടെ ചെല്ലുമ്പോൾ, അടുത്ത വീട്ടി
ലെ രതി അവിടെ നിന്നും അലക്കുക
യായിരുന്നു.
അവിടെയെത്തി അല്പനേരം മലയാള രാജ്യം നോക്കിയിരുന്നതിനു ശേഷം ചായ കഴിച്ചു.
ഉടനെ വല്ല്യമ്മയുടെ കൂടെ കണ്ണേട്ട
ന്റെ പീടികയിലേക്ക്.... വഴിയിൽ അവ
രുടെ ഒരു പറമ്പ് വല്യമ്മ കാണിച്ചു ത
ന്നു. കുഞ്ഞിക്കണ്ണേട്ടന്റെ പീടികയി
ൽ എത്തി. ചായക്കു ക്ഷണിച്ചു.ചായ
വേണ്ടെന്നു പറഞ്ഞു......
അന്നു മുതൽ ചുറ്റുപാടുകളുമായി പരിചയപ്പെട്ടു.
കള്ളുഷാപ്പ്, രാമുണ്യച്ചന്റെ പീടിക (പലചരക്കുകട), ദേവിയമ്മയുടെ ചാ
യക്കട മുതലായവ...
രാത്രി ഒമ്പതു മണിയ്ക്കു കട അടച്ചു.
പുതിയ ആളെ പലരും പരിചയപ്പെട്ടു.
ഇടവഴിയിലെത്തിയപ്പോൾ ഒരു മെഴു
കുതിരി കത്തിച്ചു... അതിലെ നടന്നു
വീട്ടിലെത്തി.
കണ്ണേട്ടൻ പലതും ഉപദേശിച്ചു.
" പലരും ഇവിടെ നിന്നിട്ടുണ്ട്, പലരും
നല്ല നിലയിലാണ് ഇവിടെ നിന്നും പോയത്. നീ ഇവിടെ ഒരു അന്യനെ
പ്പോലെ പെരുമാറരുത്, നിന്റെ സ്വന്തം
വീടുപോലെ ഇവിടെയും കരുതുക.ഇ
വിടെ മുമ്പ് ഉണ്ടായിരുന്നവർ..... ov റോഡിലുള്ള ബാലൻ, വത്സൻ, ദാമോ
ദരൻ, എന്റെ മരുമകൻ മുരളി ഇവരൊക്കെ "
ഇതൊക്കെ പറഞ്ഞു കഴിഞ്ഞതിനു ശേഷം എനിയ്ക്ക് എണ്ണയും സോ
പ്പും തന്നു. കുളിക്കാൻ കിണറിനടുത്തേക്കുപോയി. എന്റെ തോർത്തു കൂടാതെ ഒരു തോർത്തു കൂ
ടി തന്നു. "നീ എന്നെപ്പോലെ തോർത്തിൽ നല്ല കണിശക്കാരനാണെ
ന്നു തോന്നുന്നു, എന്നെപ്പോലെ പോവുന്ന സ്ഥലത്തെല്ലാം തോർത്തും കൊണ്ടു പോകുന്നുണ്ടല്ലൊ" കുഞ്ഞിക്കണ്ണേട്ടൻ പറഞ്ഞു.
ബാലകൃഷ്ണേട്ടനുമായി കുറെ സംസാരിച്ചിരുന്നു.കണ്ണൂർ കലക്ടർ
ഓഫീസിൽ ക്ലാർക്കാണ്.
സമയം പത്തു മണിയായി.എനിക്കു വേണ്ടി ഒരു മുറി ഒഴിച്ചുതന്നു.
പിറേറന്ന് കാലത്ത് ആറു മണിയ്ക്കുണർന്നു.ഒരു ബീഡിയും വലിച്ചുകൊണ്ട്, അടുത്ത പറമ്പിലെ
കല്ലുവെട്ടുകുഴിയിലേക്കു നടന്നു....
പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ഞങ്ങൾ
കടയിലേക്കു പോവാൻ തയ്യാറായി.
അടുത്ത പീടികയിൽ നിന്നു ചായ കഴി
ച്ചു, ഞാൻ ചായയും വെള്ളയപ്പവും,
ഏട്ടൻ വെറും ചായയും.
നേരെ ചെമ്മൺറോഡിലൂടെ പീടികയിലേക്കു നടന്നു.
ചൊവ്വാഴ്ച ലീവായിരുന്നു. ഞാൻ സ്ഥ
ലങ്ങൾ കാണാനിറങ്ങി.ഗോപാലപുരം,
പൊന്ന്യം, കതിരൂർ എന്നിവ. അന്നു രാ
വിലെതലശേരി ടൗണിലും പോവുക
യുണ്ടായി.നേരം സന്ധ്യയാകാറയപ്പോൾ, കതിരൂരിൽ നിന്നു ഒരു ചായ കുടിച്ചു.വീട്ടിലേയ്ക്കു മടങ്ങി.
പിറ്റേന്ന് തലശേരിയിൽ പെട്ടെന്നൊരു
ലഹള തുടങ്ങി.
കലശത്തിനു നേരെയുള്ള ഒരു ചെരി
പ്പേറ് ആണ് കാരണമെന്ന് പറയുന്നു.
അന്ന രാവിലെ മണ്ണാടുള്ള ഞങ്ങളു
ടെ കട തുറന്നപ്പോൾ...... തലശേരി ടൗണിലേക്ക് ആരും പോവേണ്ടെന്ന്
പലരും പറയുന്നതു കേട്ടു.
ഉൾപ്രദേശങ്ങളിൽ അക്രമങ്ങളുണ്ടാ
വാൻ കാരണം കെട്ടുകഥകളാണ്.
ടൂട്ടോറിയൽ കോളേജിൽ പഠിക്കുന്ന, രണ്ടു പെൺകുട്ടികളെ, ഉടുതുണിയ
ഴിച്ചു ടൗണിലൂടെ നടത്തിയെന്ന പ്ര
സ്താവം ഉൾപ്രദേശങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.ഈ ഒറ്റ കാരണം കൊണ്ടുമാത്രം പലരും മതാ
ന്ധന്മാരായി.
നാട്ടിലെ പല പ്രമുഖ വ്യക്തികളും
"പൊളിക്കീനെടാ ___ എന്താനോക്കി നി
ൽ ക്കുന്നത്..... " എന്ന് ആക്രോശിക്കയുണ്ടായി.പക്ഷെ, പിന്നീട് ഇവരെല്ലാം മാനസാന്തരപ്പെട്ടു!
കാര്യം ഇത്രയേറെ വഷളാവാൽ കാരണം ലോക്കൽ പോലീസ് തന്നെയാണ്.
തലശേരി - 4 ന്റെ പരിസരത്ത് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. വീടുകളും ക
ടകളും ആരാധാലയങ്ങളും
തലശേരി ടൗണിൽ പല കടകളും കൊള്ളയടിക്കപ്പെട്ടു.
ഞങ്ങളുടെ വീടിന്റെ പരിസരത്തു തന്നെ വീടുകളും കടകളും ആക്രമണ
ത്തിന്നിരയായി.... കൊള്ള നടന്നു....
പകൽക്കൊള്ള.
MSP വന്നു CRP വന്നു..... പരക്കെ അ
ടി തുടങ്ങി. പല പാവങ്ങൾക്കം കിട്ടി.
144- പ്രഖ്യാപിച്ചതോടെ പലരും വിഷ
മിച്ചു.
ഇതു വർഗ്ഗീയ കലാപമാക്കാൻ ചിലർ
ശ്രമിച്ചു.
മുക്കിലും മൂലയിലും പോലീസുകാവ
ലുണ്ടായതോടെ എല്ലാം സമാധാനമായി.
പല കള്ളന്മാരെയും പിടിച്ചു.അവരിൽ
ഹിന്ദുക്കളും മുസ്ലീംങ്ങളും ഉണ്ടായിരു
ന്നു. അവർ സാമൂഹ്യദ്രോഹികളായിരുന്നു.
വീടുവെന്തെരിയുമ്പോൾ കഴുക്കോ ൽ
വലിക്കാൻ വന്നവരായിരുന്നു അവർ.
തന്ത്ര പൂർവ്വം മെനഞ്ഞെടുത്തതായി
രുന്നു ഈ ലഹള.പക്ഷെ, അതു തികച്ചും വിജയിച്ചില്ല.
സമാധാനത്തിന്നായി മൂൻകൈ എടുത്തത് മാർക്സിസ്റ്റ് പാർട്ടിയായി
രുന്നു.
അങ്ങിനെ ആദ്യമായി ഒരു ലഹളയിൽ
അകപ്പെട്ടു. അതിന്റെ കയ്പ്പുനീർ
ഞാനും അനുഭവിച്ചു.
ഇരുപതു ദിവസത്തോളം ഞാൻ
തലശേരിയിൽ താമസിച്ചു. സ്നേഹം
നിറഞ്ഞ ഒരു കുടുംബത്തിന്റെ നടുവിൽ.... എന്നാൽ വിദ്വേഷം കത്തിക്കാളുന്ന ഒരു ജനത്തിന്റെ നടുവിൽ.....!
ഞങ്ങളുടെ ഷോപ്പിന്റെ പരിസരത്ത്
താമസിക്കുന്ന ക്യാപ്റ്റൻ കിട്ടേട്ടനും, ടെലിഫോൺ ഓപ്പറേറ്റർ ചാത്തുക്കുട്ടി
യും, കരുണനും, കച്ചവടക്കാരൻ രാമുണ്യച്ചനും എന്റെ ഓർമ്മയിൽ തങ്ങിനിൽക്കും.
ഒരു ദിവസം ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടിലേക്കു ചെന്നപ്പോൾ മുരളിയുമായി പരിചയപ്പെട്ടു.
പിന്നെ ഇടക്കിടെ അവിടേയ്ക്കു വരാറുണ്ടായിരുന്നു.
"നീ ഇവിടെന്നു പോകുമ്പോൾ എന്റെ അടുത്തേക്കു വരിക.... ഞാൻ പറഞ്ഞ
തൊന്നും അമ്മാവനോടു പറയരുത്
ഞങ്ങളുടെ കുടുംബം തകർന്നു പോകും.നിനക്ക് എന്റടുത്ത് സുഖമാണ്, അവിടേയ്ക്കു വരൂ "മുരളി പറഞ്ഞു.
ആ വീട്ടിലുള്ളവർ.... കുഞ്ഞിക്കണ്ണേട്ടൻ, ഭാര്യ ചന്ദ്രി, മൂത്ത മകൾ റീത, ബാലകൃഷ്ണൻ, ഭാര്യ ലീല, കുട്ടികൾ മൂന്ന്. മൂത്തവൾ റീജഭായ്.കുറച്ചു ദിവസം ഞാൻ പഠിപ്പിച്ചു.
രണ്ടാമത്തെ മകൾ റീന (മൂന്ന് വയസ്സ്)
രാജേഷ് (മൂന്നു മാസം)
ചിരുതയേടത്തി മകൻ മരിച്ചു പോയതിലുള്ള ദുഃഖം മുഖത്തു തളം കെട്ടി നിൽക്കുന്നു. എന്നോട് എപ്പോഴും വർത്തമാനം പറയും.വിവാഹം കഴിഞ്ഞ പെൺമക്കളുണ്ട്.
വല്ല്യമ്മ .ഞാൻ വളരെ കുറച്ചേ തിന്നാറുള്ളുവെന്നു പരാതിപ്പെടും.
മരണപ്പെട്ട യാൾ സ്പോർട്ടുസ്മാനായിരുന്നു. നിരവധി സമ്മാനങ്ങൾ അലമാറയിൽ കാണാം. ഉദ്യോഗസ്ഥനായിരുന്നു.മരിച്ചിട്ട് ഒരു
വർഷം കഴിഞ്ഞു.പാമ്പുകടിയേറ്റു മര
ണപ്പെട്ടതാണ്.ഇപ്പോൾ ഇവർ താമസിക്കുന്ന വീട് അദ്ദേഹത്തിന്റെ തായിരുന്നു.
................... ബാലൻ പണിക്കു വന്നതോടുകൂടി എന്നെ അവിടുന്നു
സ്ഥലം മാറ്റുവാനായി കുഞ്ഞിക്കണ്ണേട്ടന്റെ പ്ലാൻ.
പന്തയ്ക്കലുള്ള അളിയൻ ബാലനും കൂട്ടുകാരനും ഒരു വൈകുന്നേരം എന്നെ കൊണ്ടു പോവാൻ വന്നു.
ഞാൻ വരുന്നില്ലെന്നു അവരോടു പറഞ്ഞു.
ഞാൻ കാലത്ത് അവിടെ നിന്നും പുറപ്പെട്ടു. പന്ത്രണ്ട് മണിക്ക് എരഞ്ഞോളിപ്പാലത്തുള്ള മുരളിയേട്ടന്റെ അടുത്തെത്തി.
പക്ഷെ അധിക ദിവസം അവിടെ നില്ക്കാൻ എനിയ്ക്ക് തോന്നിയില്ല.
മൂന്നാം ദിവസം അവിടെ നിന്നും യാത്ര പറഞ്ഞു.ബസിൽ തലശേരിയിൽവന്നു. അവിടെ നിന്ന് ആദ്യമായി കണ്ണൂരേക്കു യാത്ര ചെയ്തു.
ooooooo
2016 ഓഗസ്റ്റ് 28, ഞായറാഴ്‌ച
മാവ്
ആ മാവ് ഇതുവരെ പൂത്തില്ല.......
പൂത്തു കനിവിളയേണ്ടുന്നകാലം കഴിഞ്ഞു.
അതിനു ശേഷം വർഷങ്ങൾ പിന്നിട്ടു.
അതു സ്വപ്നം കണ്ടു..... അത് ഒരു
മാതാവാകുവാൻ കൊതിച്ചു.
വീണ്ടും പല ദിനങ്ങൾ, അതിൽ നിന്നും പഴുത്ത ഇലകൾ കൊഴിയുന്നതു പോലെ, അടർന്നു കൊണ്ടിരുന്നു......
ഒരു രാവിൽ അതു തളിരണിഞ്ഞു,
സൗന്ദര്യവതിയായി...!
എങ്ങുനിന്നോ, കുയിലുകൾ പറന്നു വന്നു.മാവിനു സന്തോഷമായി.
പൂക്കാൻ കൊതിച്ചതായിരുന്നു.....
എന്നാൽ തളിർക്കുകയായിരുന്നു.
പൂവണിഞ്ഞില്ല.
കിനാക്കൾ കൊഴിഞ്ഞു പോയി.
തന്റെ ഉറ്റതോഴിയായ കാറ്റിനോട് സങ്കടം പറഞ്ഞു.
കാറ്റുപറഞ്ഞു " തോഴീ സമയമായില്ല."
കാറ്റു തന്റെ സ്നേഹിതയെ ചുമലിൽ പിടിച്ചുകുലുക്കിക്കൊണ്ട് യാത്ര പറഞ്ഞു.
ഇങ്ങനെ പ്രതീക്ഷകളുമായി എത്രകാലം കഴിയും..... ചിലപ്പോൾ അവൾ പൊട്ടിക്കരയും.
അതിന്റെ കണ്ണീർ വെയിലിൻ ചൂടിനാൽ ആവിയായിപ്പോയി.
ഒരു രാവിൽ അതു പൂക്കുകതന്നെ ചെയ്തു....
മാവു ആനന്ദം കൊണ്ട് മതിമറന്നു നൃത്തംവച്ചു...
ആ ആനന്ദം അധികനേരം നിൽക്കുക
യുണ്ടായില്ല.!
ആകാശം മഴക്കാറുകൊണ്ടു നിറഞ്ഞു.
മഴ ചെറുതായൊന്നു പെയ്തു. കാരണം, കാറ്റു മഴക്കാറിനെ വേറൊരു
സ്ഥലത്തേയ്ക്കു കൊണ്ടു പോയി.
ആ മഴ പെയ്തതുകൊണ്ട്, ക്ഷുദ്രജീവികൾ മാമ്പൂക്കളെ ആക്രമിച്ചു. പൂത്തണ്ടുകളിൽ കുത്തിക്കേറി നീരു വലിച്ചു കുടിച്ചു.
അങ്ങിനെ ആ പൂക്കളെല്ലാം കരിഞ്ഞുപോയി.
മാവു ദുഃഖം അടക്കാൻവയ്യാതെ
കരഞ്ഞുപോയി.
അടുത്ത വർഷവും അതു പൂത്തു...
ഇത്തവണ മാവിനു പ്രതീക്ഷയുണ്ടാ
യിരുന്നില്ല. അതു നിരാശയുടെ പടുകു
ഴിയിൽ വീണുകഴിഞ്ഞിരുന്നു.
ഉറ്റ സ്നേഹിതയായ കാറ്റ് അതിനെ ദുഃഖത്തിൽ നിന്നും കരകയറ്റുവാൻ ആവതും ശ്രമിച്ചു.
........ നിറയെ ഉണ്ണിമാങ്ങകൾ നിറ
ഞ്ഞു.മാവോന്നു ചിരിച്ചു, കാറ്റു അതിൽ സന്തോഷിച്ചു.
ഉണ്ണി മാങ്ങകൾ വളർന്നു......
ചെറിയ കുട്ടികൾ മാവിൻ ചുവട്ടിൽ
പന്തലുവെച്ചു കാവലിരുന്നു.
മാങ്ങകൾ പെറുക്കാൽ കുട്ടികൾ മത്സ
രി ച്ചു. അവർ കല്ലും വടികളും മാങ്ങകൾക്കുനേരെ വർഷിച്ചു....
മാവിനു നീരസം തോന്നി.
ദിനങ്ങൾ അടർന്നുവീണു.......
മാങ്ങകൾ പഴുത്തു.മരഞ്ചാടികളായ അണ്ണാൻമാർ ചാടിയോടിയെത്തി.
കോങ്കണ്ണൻ കാക്കകൾ പറന്നുവന്നു.
രാത്രി, വാവലുകൾ ചിറകടികൊണ്ട്, മാവിനെ അവരുടെ ആഗമനം അറിയി
ച്ചു.മാവ് ഇവരോടെല്ലാം ലോഹ്യം പറഞ്ഞു.... നല്ല മാമ്പഴങ്ങൾ നൽകി
വിരുന്നൂട്ടി.
ഇടയ്ക്ക് കളിത്തോഴിയായ കാറ്റ്, അതി
ലെ കടന്നു പോകുമ്പോൾ, മാവ് മാമ്പഴങ്ങൾ സമ്മാനിച്ചു.കുട്ടികളുടെ
കൊഞ്ചൽ കൊണ്ട് ആ മാമ്പഴങ്ങളെല്ലാം കാറ്റ് അവർക്കു നല്കി.
കുട്ടികൾ കാറ്റിനെ പാടി പുകഴ്ത്തി...
ഇതെല്ലാം കണ്ടു നിൽക്കുന്ന മാവ്
സന്തോഷം കൊണ്ട് പുളകമണിഞ്ഞു.
----------- O---------
2016 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച
അന്വേഷണം
അന്വേഷിക്കന്നൂഏകാകിയായ് നിന്നെ,
അന്യോന്യം കണ്ടെത്തുമെന്നാശ്വാസവുമായ്,
അറിയാതെയാണൊ എന്നെ നീ തെല്ലുമെ,
അറിയും ഞാൻ നിന്നെ നന്നായിട്ടല്ലെങ്കിലും
ജീവിതമാമീ കറക്കത്തിൽ നാമിരുവരും
ജീവനുണ്ടെങ്കിൽ ഒരുമിച്ചു കണ്ടിടും!
എവിടെയാണേതുകോണിലാണെന്നറിയില്ല.
എങ്കിലുമാശവെടിഞ്ഞീടുന്നീല്ലീഞാൻ.
എന്നാണു കണ്ടെത്തുന്നതാദിനം,
എന്മനസിൽ എന്നും ശോഭിച്ചീടും സുവർണ്ണമായ്.
നിൻ കഥ ഞാനറിയും, എൻ കഥ ഞാൻ പറയും,
നിന്റെ മായയിൽ ഞാൻ ലയിച്ചീടും,
അന്വേഷിക്കുന്നു ഏകാകിയായ്,നിന്നെ......
---------
---------
തീരാദുഃഖം
മരിച്ചാലും മറക്കില്ലാമഹാപാതകം,
രാത്രിതൻ ഏകാന്തതയിൽ കേഴുന്നൂ....
രമണാ ഞാൻ ചെയ്തതു പൊറുക്കൂ,
വരാറായ് ഞാനും നിൻ സന്നിതിയിൽ.
x X x
മുത്തശ്ശിയാകാറായ് ചന്ദ്രികയും,
കാലം വരുത്തുന്ന മാറ്റമല്ലൊ...
അന്നത്തെരംഗങ്ങൾ പലതുമായി,
മങ്ങിയ കണ്ണിൽ തെളിഞ്ഞിടുന്നു.
കാനന ചോലയിൽ,പാടിനടന്നകാലം.,
മദിച്ച, മോദത്തിൽ ദിനങ്ങൾ....
ഓടക്കുഴലിലൂതും പ്രണയഗാനം.,
ഇഴുകിയൊഴുകി ,തങ്ങി വിങ്ങി.....
ആ അരുവീതീരത്തിൽ മുഴങ്ങീടുന്നു.
x x x
രംഗങ്ങൾ പലതായി തേഞ്ഞു മാഞ്ഞു.
ഇന്നവൾ മൂലയിലിരുന്നു കരയുന്നൂ,
പണ്ടത്തെ സുന്ദരിയാൾ......
ആരറിവൂ അവൾതൻ തീരാദുഃഖം...!
o o o
______________
2016 ഓഗസ്റ്റ് 21, ഞായറാഴ്‌ച
പുല്പള്ളി 29-9-72
കണ്ണൂരിൽ നിന്നു പോന്നശേഷം, രണ്ടാഴ്ചക്കാലം ഞാൻ വീട്ടിൽ വെറുതെയിരുന്നു.
ഒരു ദിവസം പുല്പള്ളിയിലേക്കു പുറപ്പെട്ടു.... ചരിത്ര പ്രസിദ്ധമായ പുല്പള്ളിയിലേ
ക്കു തന്നെ....!
കാനനഭംഗി ചിതറുന്ന പുല്പള്ളി.
കൊയിലാണ്ടിയിൽനിന്നു താമരശ്ശേരിയിലേയ്ക്ക്, 1-30-ന്ന് അവിടെ നിന്നു ബത്തേരിയിലേയ്ക്കും.ഈ വഴിയാണ് സുന്ദരമായ വഴി.... സ്വർഗ്ഗത്തിലേക്കുള്ള വഴി.
അപകടകരങ്ങളായ വയനാടൻ ചുര
ങ്ങൾ പിന്നിട്ട്, ഞങ്ങളുടെ ബസ്സ്
പതുക്കെ നീങ്ങി. താഴേക്കു നോക്കുമ്പോൾ വിജനമായ കാട്ടുപ്രദേ
ശങ്ങൾ കാണാം.
ബത്തേരിയിൽ നിന്നു പുല്പള്ളിയ്ക്കുള്ള അവസാനത്തെ ബസ് പുറപ്പെടാൻ സമയത്ത്, ഞാൻ
അവിടെയെത്തി. ബസിൽ നില്ലാൻ ഇട
മില്ല.ബസ്സ് പുറപ്പെട്ട് കുറേ കഴിഞ്ഞപ്പോൾ ചാഞ്ചാട്ടം തുടങ്ങി.ഒരു
ഭാഗം ചരിയുമ്പോൾ വിചാരിക്കും, ഇനി മറുഭാഗത്തേക്കു ചരിയേണ്ടി വരില്ലെ
ന്ന്.ഇല്ലിക്കാടുകളോടും, കാട്ടുചെടികളോടും ഉരുമ്മിക്കൊണ്ട്
വളരെ സാവധാനം നീങ്ങി.
ഇല്ലിക്കൊമ്പുകളും കാട്ടുചെടികളുടെ കൊമ്പുകളും ബസിലേക്കു എത്തിനോക്കിക്കൊണ്ടിരുന്നു.കൂടാതെ ചില സ്ത്രീകളുടെ മുടികളിൽ പിടികൂടി, ചിലരുടെ കണ്ണും കാതുകളും പിടിച്ചുപറിച്ചു.....
ഈ കയ്യേറ്റത്തിലെല്ലാം ആർക്കെങ്കിലും വിമ്മിഷ്ടം തോന്നിയോ, എന്തോ...!
ബസിന്റെ ഊഞ്ഞാലാട്ടം സഹിച്ചു കൊണ്ട്, പലരും രാഷ്ട്രീയ ചർച്ചകൾ
നടത്തിക്കൊണ്ട്, ചിലർ മരം വെട്ടിയിട്ട
തുപോലെ അടുത്തു നില്ക്കുന്നവരുടെ മേൽ വീണു കൊണ്ട്...., ചിലർ കൈമുട്ടുകൊണ്ട് മറ്റുള്ളവരുടെ തലയ്ക്കും പുറത്തും
"കിഴുക്ക് "സമ്മാനിച്ചുകൊണ്ട് കോലാ
ഹലം തുടർന്നു.....
രാഷ്ട്രീയപരമായി വളരെ പ്രബുദ്ധതയുള്ളവരാണെന്നു തോന്നുന്നു. പക്ഷെ, മിക്കവരും രാഷ്ട്രീയഭ്രാന്തുകൊണ്ട് അജ്ഞരാണ്, അല്ലെങ്കിൽ അജ്ഞതകൊണ്ട് അവർ
രാഷ്ട്രീയ ഭ്രാന്തന്മാരാണ് !
ആ മണിയ്ക്കു ഞാൻ പുല്ലള്ളിയിലെത്തി. നേരെ പടിഞ്ഞാറോട്ട് നടന്നു... പ്രഭേട്ടന്റെ പീടികയിലെത്തി.
പുതിയ സ്ഥലവുമായി പരിചയപ്പെട്ടു
..... തൊട്ടടുത്ത് ജോസ് ടാക്കീസ്. ഞങ്ങളുടെ നേരെ മുമ്പിൽ മറ്റൊരു കട. അതിനടുത്ത് കണ്ണൂർക്കാരനായ ഒരാളുടെ ഹോട്ട
ൽ. അടുത്ത കടയിലെ ചന്ദ്രനുമായി
പരിചയപ്പെട്ടു, അയാൾ നെല്ല്യാടിയിലാണ്.
......... ജോസ് ടാക്കീസിന്റെ അരികിലൂടെ തെക്കോട്ടു നടന്നാൽ
കടമാൻതോട് കാണാം. ഈ തോടാണ്
ഞങ്ങൾക്ക് ശരണം, കുളിയ്ക്കാനും അലക്കാനും.
നാലുറോഡുകൾ കൂടിചേരുന്ന
സ്ഥലമാണ് പുല്പള്ളിക്കവല .
നേരെ വടക്കോട്ടുള്ള റോഡിലൂടെ നട
ന്നാൽ മുള്ളങ്കൊല്ലിയിലെത്താം.
കവലയിൽ നിന്നു കിഴക്കോട്ടു നടന്നാൽ ചരിത്ര പ്രസിദ്ധമായ പോലീ
സ് സ്റ്റേഷൻ കാണാം. വടക്കുഭാഗത്തുള്ള കുളം അമ്പലക്കു ളമാണ്. പോലീസ് സ്റ്റേഷന്റെ തെക്കു
ഭാഗത്താണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് പുതിയ പോലീസ് സ്റ്റേഷൻ അവിടെ നിന്നു നോക്കിയാൽ കാണാം
ഒരു ദിവസം രസികനായ ഉണ്ണിയോ
ടൊത്ത് ഞാൻ അമ്പലത്തിൽ പോവുകയുണ്ടായി. അമ്പലത്തിന്ന്
വടക്കുഭാഗത്തേക്കു നോക്കിയാൽ
കാട്ടുപ്രദേശങ്ങൾ കാണാം.
ഒരു മാസത്തോളം പുല്പള്ളിയിൽ
താമസിച്ചു.
ആസ്ത് 15-ന്ന് ഒരു ഗാനമേളയുണ്ടായിരുന്നു. ഒരു സരസന്റെ കഥാപ്രസംഗവും......
ആ ഗാനങ്ങൾ ആരാത്രിയെ ഇമ്പമുള്ള
താക്കി.
' തിരുവോണദിവസം ഞാൻ പുല്പള്ളിയോട് യാത്ര പറഞ്ഞു.....
കൂടെ പ്രഭേട്ടനും ഉണ്ടായിരുന്നു.
ബത്തേരിയിൽ വന്നു. ഓണം അവി
ടെ ഹോട്ടലിൽ വച്ചു കഴിഞ്ഞു.
അതിനു ശേഷം വടകര ബസിൽ സ്ഥലം പിടിച്ചു.
x ----X----x
2016 ഓഗസ്റ്റ് 16, ചൊവ്വാഴ്ച
കണ്ണൂർ 13 - 9 -72
ഞാൻ കണ്ണൂരേക്കു പോകുമ്പോൾ അച്ഛൻ ഒരു എഴുത്തു തന്നിരുന്നു. അവിടെയുള്ള ആപ്പന്ന് കൊടുക്കാൻ വേണ്ടി.
എന്റെ കൂടെ അയൽവീട്ടിലെ സ്നേഹിതൻ കുഞ്ഞിക്കണ്ണനും ഉണ്ടായിരുന്നു.
12-മണിയായിക്കാണും ഞങ്ങൾക്കു ബസ്സ്കിട്ടുമ്പോൾ. അതു വരെ ഞങ്ങൾ നിന്നു വലഞ്ഞു.....
വടകരയ്കനെയ്്കപ്പുറമാണെന്നു തോന്നുന്നു. വേറൊരു ഫാസ്റ്റിനു കേടുവന്നു. അതിലുള്ള യാത്രക്കാരെയും ഈ ബസ്സിൽ തള്ളിക്കയറ്റി.... അതിൽ തടിച്ചൊരു സ്ത്രീയുമുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോൾ, നില്ക്കുകയായിരുന്ന ആ സ്ത്രീകരയുവാൻതുടങ്ങി.
കുഞ്ഞിക്കണ്ണൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു എന്റെ മടിയിലിരുന്നു.
പിന്നെ, ഒന്നുരണ്ടു സ്ത്രീകൾക്കുകൂടി നിന്നുകൂടാതായി.ഞാൻ എന്റെ സീറ്റും ഒഴിഞ്ഞു കൊടുത്തു. അങ്ങിനെ കണ്ണൂരെത്തുവോളം ഞങ്ങൾ നിന്നു.
ചൊവ്വ ഹൈസ്ക്കൂളിന്നു സമീപം ഞങ്ങളിറങ്ങി..... ഹൈസ്ക്കൂൾ കാന്റീനിൽ നിന്നും ചായ കുടിച്ചു.
കുറച്ചവിടെ വിശ്രമിച്ചു.
കുഞ്ഞിക്കണ്ണന്റെ അമ്മാവന്റെവീട്ടിലേക്കു പോകന്ന വഴി, വിയ്യൂരുള്ള വേണുവിനെ കണ്ടു. അവന്നു ആ ഹോട്ടലിലായിരുന്നു ജോലി.അവന്റെ മുതലാളി ഞങ്ങളെ ചായയ്ക്കു ക്ഷണിച്ചു.ചായയും കപ്പയും വേണു കൊണ്ടുവന്നു.
ചായ കുടിച്ചതിനുശേഷം വേണു ഞങ്ങൾക്കോരോബീഡിതന്നു.
കുറച്ചു സമയം ഞങ്ങൾ സംസാരിച്ചിരുന്നു. അതിനു ശേഷം കുഞ്ഞിക്കണ്ണന്റെ അമ്മാവന്റെ വീട്ടിലേക്കു പുറപ്പെട്ടു.
മാണിക്കക്കാവിന്റെ അടുത്തായിരുന്നു വീട്. അമ്മാവൻ സ്ഥലത്തില്ലായിരുന്നു. അമ്മായി ഞങ്ങളെ ചോറിനു ക്ഷണിച്ചു.
വിശന്നിരുന്ന ഞങ്ങൾ ക്ഷണം നിരസിച്ചില്ല.
അതിനു ശേഷം ഞങ്ങൾ എന്റെ ലക്ഷ്യസ്ഥാനത്തേക്കുപുറപ്പെട്ടു.
ചൊവ്വയിൽ നിന്ന് കണ്ണൂരേക്കു നടന്നു.
പലതും സംസാരിച്ചുകൊണ്ട് ഞങ്ങൾ
കണ്ണൂർ ടൗണിലെത്തി....
" സിൽവർജൂബിലി പ്രസ്സ് "പരതി
പ്രസ്സ് കണ്ടു. അതിനു മുമ്പിൽ ഞങ്ങളുദ്ദേശിച്ചസ്ഥാപനം ഉണ്ടായിരുന്നില്ല. അതിനാൽ കുറച്ചു കൂടെ നടന്നു...... ഒടുവിൽ പ്രസ്സിന്നു സമീപം തന്നെവന്നു. അതിന്റെ ഇടതുവശം രണ്ടാമത്തെ പീടികയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
അവിടേയ്ക്കുകയറിച്ചെന്നു. അവിടെ ജോസഫ് എന്ന മുടി നരച്ചയൊരാൾ ജോലി ചെയ്തു കൊണ്ടിരുന്നു. അയാളോട ന്വേഷിച്ചു.
ആറു മണിയാകുമ്പോൾ ആപ്പൻ വരുമെന്നു പറഞ്ഞു.....
ആറരയായപ്പോൾ ഒരു സൈക്കളിൽ ആപ്പൻ വന്നു.....
ജോസഫേട്ടൻ സംഗതി പറഞ്ഞു.
ഞങ്ങൾ രണ്ടാളേയും മനസ്സിലായില്ല... പറഞ്ഞു പരിചയ
പെടുത്തി.രണ്ടു ചായയ്ക്കു കാര്യസ്ഥൻ ഗോപാലനോട് ഓർഡർ ചെയ്തു.കുറച്ചു കഴിഞ്ഞ് രണ്ട് കാലി
ചായവന്നു.
വേഗം വരാമെന്നു പറഞ്ഞ് ആപ്പൻ സ്ഥലം വിട്ടു.... കുറെ കഴിഞ്ഞു കുഞ്ഞിക്കണണനും..
ഒരു മണിക്കൂറുകഴിഞ്ഞപ്പോൾ ആപ്പൻ വീണ്ടുംവന്നു.ഞാൻ, എഴുത്തുകൊടുത്തു..
"പണിയൊക്കെ അറിയൊ"
ഞാൻ അറിയാമെന്നു പറഞ്ഞു.
വേറെ, എവിടെ നോക്കാനാ... ഇവിടെ
തന്നെ കുറച്ചു നില്ക്കൂ.
ഇരിയ്ക്കാൻ പറഞ്ഞു....
കട അടച്ചതിനുശേഷം ആപ്പന്റെകൂടെ
വീട്ടിലേക്കു പുറപ്പെട്ടു.
വീടിന്റെ മുമ്പിലെത്തിയപ്പോൾ സൈ
ക്കിൾ ബെല്ലടിച്ചു.മാനസവതി വന്നു ഗെയിറ്റുതുറന്നു.നാരയണി ഇളയമ്മ
യ്ക്ക് എന്നെ കണ്ടയുടനെ മനസ്സി
ലായി.
"കൃഷ്ണേട്ടന്റെ മകനല്ലെ... അച്ഛന്ന്
സുഖം തന്നെ യല്ലെ "അവർ ചോദിച്ചു.
അവരുടെ അമ്മ പാറുവേടത്തി അവി
ടെ ഉണ്ടായിരുന്നില്ല..:.
ഞാൻ അകത്ത് അങ്ങിനെയിരിക്കു
മ്പോൾ, സിനിമ കഴിഞ്ഞു മൂത്തമകൻ അവിടെയെത്തി, എന്നെ പരിചയപ്പെ
ട്ടു.
മൂന്നുദിവസത്തിനുള്ളിൽ സ്ഥാപനം
ഏറെറടുത്തു....
രാവിലെ ശ്രീകൃഷ്ണ ഭവനിൽ നിന്നു ചായ.ഉച്ചയ്ക്കു വീട്ടിൽ നിന്ന് ചോറ്.
അങ്ങിനെ ഞാൻ ഹാജി റോഡുമായി പരിചയപ്പെട്ടു."കൈവണ്ടി തൊഴിലാ
ളി ക ളു ടെ റോഡ് " എന്ന് വേണമെങ്കി
ൽപേരുവിളിക്കാം.
സലാം, കാട്ടി മമ്മദ്, മുടന്തൻ അസ്സ
യിനാർ, ഹാഷിം, ഉസ്മാൻ എന്നിവരൊക്കെ വലിയ കേമന്മാരാണ്.
സിൽവർ ജുബിലിപ്രസിലെ സുകുമാരേട്ടൻ നല്ലൊരു രസികനാണ്.
രാവിലെയും വൈകുന്നേരവും വരും.
... നല്ല തമാശകൾ പറയും.
ഡ്രൈവർ ബാലേട്ടൻ, രാമനാട്ടുകര,
ജോസ്, ജോൺ എന്നിവരും നല്ല സുഹൃത്തുക്കൾ തന്നെ.
ഇതിൽ ജോസുമായി ഞാൻ പലപ്പോ
ഴും വഴക്കിടാറുണ്ട്. ആള് വളരെ നല്ല
വനാണ്.
ബിൽ കളക്ടർ പുരുഷോത്തമൻ വള
രെ ഗൗരവത്തിലാണ്... എല്ലായ്പ്പോഴും
അവിടെ വന്നിരിയ്ക്കും.തനിനിറം വാ
യിക്കാൻ വളരെ കമ്പമാണ്. പത്തു
പൈസ മൂപ്പർ കൊടുക്കും.നാലു പൈസ ഞാനും കൊടുത്താണ് പത്രം
വാങ്ങുക.
ജോസ് പല കഥകളും പറയും... ബോംബെയിലെ അമ്മയുടെ ആങ്ങള
യെ പറ്റിയും, അമ്മ കാൻസർ പിടിച്ചു മരിച്ചതും വെല്ലൂരിൽ ചികത്സയിലായി
രുന്നപ്പോളുള്ള സംഭവങ്ങളും കന്യാ
സ്ത്രീയായ പെങ്ങളെക്കുറിച്ചും തൃശൂർപൂരത്തെ പറ്റിയും, SF I സമ്മേ
ളനത്തിന്ന്" എന്തോരം "ഐസ് വിറ്റ
തും... മറ്റും....
ജോണിനും ഐസ് വില്പന തന്നെ
യാണ് ജോലി. ജോണിന്റെ കൂട്ടുകാരാ
ണ് കരുണൻ, വാസു എന്നിവർ.
തിങ്കളാഴ്ച സിനിമയ്ക്ക് പോകും.
അന്ന് മഹേന്ദ്രനുമായി സൊള്ളിച്ച് ഇരിയ്ക്കും. അതിനു മുമ്പായി ടൗൺ മുഴുവൻ ചുറ്റിയടിക്കും.
ഉച്ചയ്ക്ക് പന്ത്രണ്ടരയാകുമ്പോൾ
വീട്ടിൽ മടങ്ങിചെല്ലും.... പിന്നെ, ഊ
ണ് കഴിഞ്ഞ് വൈകീട്ടാണ് സർക്കീട്ട്
ചിലപ്പോൾ മഹേന്ദ്രനും കുടെ വരും.
പയ്യാമ്പലം കടപ്പുറത്തോ കോട്ടയി
ലോ പോകും
തിങ്കളാഴ്ച ചിലപ്പോൾ മിലിട്ടറി ക്യാമ്പി
ൽ പോവാൻ, ആ പ്പൻ പറയും. ഒരു ദിവസം ബാലാപ്പന്റെ കൂടെ സൈക്കളിൽ പോയി.പിന്നെ, ബസിനൊ ഓട്ടോക്കോ പോകും.
അവിടെ ചെന്നാൽ നല്ലനേരം - പോക്കാണ്.................
അഞ്ചു മണിയ്ക്കു അവിടെ നിന്നു മ
ടങ്ങുന്നു.കാറ്റു ചൂളം വിളിക്കുന്ന കോ
ട്ട മൈതാനിയിലൂടെ നടക്കുവാൻ വള
രെ രസമാണ്.... നടന്ന് മുനീശ്വരൻ കോവിന്നു സമീപമെത്തിയാൽ കുറ
ച്ചു സമയം നില്ക്കും. മിക്ക വൈകു
ന്നേരങ്ങളിലും ആട്രാഫിക് കോർണറിൽ വാഹനങ്ങളുടെയും
കാൽനടക്കാരുടെയും തിരക്കാണ്.
പല കാണാത്ത വേഷങ്ങളും അവിടെ
കാണാം..... ഹിപ്പികളും ഹിപ്പിണികളും
നേരം ആറുമണികഴിയുമ്പോൾ ചില
പ്പോൾ സിനിമയ്ക്ക് അല്ലെങ്കിൽ നേരെ വീട്ടിലേക്ക്.
ഒരു ദിവസം രാവിലെ പയ്യാമ്പല
ത്ത് ഞാൻ തനിച്ച് സർക്കീട്ടിനു പോയി
.അയൽ വീട്ടിലെ ഒരു ശവദാഹം അവി
ടെയായിരുന്നു. ലീവുദിവസം മിക്കവാ
റും പയ്യാമ്പലത്ത് പോവാറുണ്ട്.
ഒരു ഞായറാഴ്ച ആപ്പന്റെ മക
ളുടെ വിവാഹം.എന്നാലാവും വിധം സഹായങ്ങൾ ചെയ്തു.തലേദിവസം
പല സാധനങ്ങളും കൊണ്ടുവരാനായി
ഞങ്ങൾ കുറച്ചാളുകൾ കൈവണ്ടിയു
മായി പോയി. അതു നല്ല തമാശയായി
രുന്നു.കൂട്ടത്തിൽ ഒരാൾ വലിയ അദ്ധ്വാനശീല നായിരുന്നു. എന്തിലും ഒരു എടുത്ത ചാട്ടക്കാരനായിരുന്നു.
കുറച്ചുദിവസങ്ങൾക്കുശേഷം അയാ
ൾ കിണറ്റിൽ വീണ് പരിക്കുപറ്റിയെന്നു കേട്ടു.K. V യുടെ വീട്ടിൽ പാത്രങ്ങൾ കൊണ്ടു പോയി കൊടുത്തത് അയാ
ളും മഹേന്ദ്രനും ഞാനും കൂടിയായി
രുന്നു. അണ്ടർ ബ്രിഡ്ജിലൂടെ അയാ
ൾ കൈവണ്ടിയുമായി ഓടിയത് ഞാൻ
മറക്കുകയില്ല.
മാസത്തിൽ ഒരു തവണ വരാറുണ്ടായി
രുന്ന ചിത്രയേയും ബീഡി വില്പനക്
കാരൻ ഹംസക്കയും മകളായ കുസൃ
തി കുടുക്കയേയും മറക്കില്ല.ഇടയ്ക്
പത്ത് പൈസ വാങ്ങാൻ അവൾ വള
രെ സമർത്ഥയാണ്.
അറുപതാമത്തെവയസ്സിലും
ഒരു പെൺകുഞ്ഞു ജനിച്ച കാര്യസ്ഥ
ൻ ഗോപാലേട്ടനെ കുറിച്ച്.....
പലപ്പോഴും എന്റെ അടുത്ത് വന്നിരി
ക്കും.ഒരു പത്തു പൈസ മൂപ്പർക്ക് കിട്ടണം.
മുമ്പ് അച്ഛൻ കണ്ണൂരിലായിരുന്ന
പ്പോഴുള്ള ഒരു പരിചയക്കാരൻ കൂടി
യാണ് ഇയാൾ. ആദ്യം മുനിസിപ്പാലിറ്റി
യിലെ ജോലിക്കാരനായിരുന്നു. അച്ഛൻ കണ്ണുർ വിടാനുള്ള കാര
ണം ഗോപാലേട്ടൻ പറയും" ഷൂസിനടിയിൽ ആരോ എന്തോ ദോഷ
പ്പണി ചെയ്ത് പറ്റിച്ചതാ... ആ നിമിഷം കൃഷ്ണേട്ടന് ഇവിടെ കാലുറയ്ക്കാതായി.ഉടനെ പീടികയും മറ്റും ആർക്കോ കൊടുത്തു മൂപ്പർ സ്ഥലംവിട്ടു "
പാറുവേടത്തിയ്ക്ക് കോമൺവെൽത്ത് ഫാക്ടറിയിൽ ജോലിയുണ്ടായിരുന്ന
പ്പോൾ, വൈകുന്നേരം നേരം വൈകി
യാൽ ഗോപാലേട്ടനാണു കൂട്ടി വരുന്ന
ത്.ദിവസവും ഉച്ചക്കത്തെ ഊണ് ആ
പ്പന്റെ വീട്ടിൽ നിന്നാണ്.ഒരു സ്റ്റേഷന
റിക്കട തുടങ്ങണമെന്നൊരാഗ്രഹമുണ്ട്. അതിനിടയ്ക്ക് ലോട്ടറി ടിക്കറ്റ് വില്പ
നയും. മറ്റുള്ളവർ അയാളെ കുള്ളേൻ
ഗോപാലൻ എന്നാണ് വിളിക്കാറ്.
ഞാൻ കണ്ണൂരിൽ രണ്ടുമാസത്തോളം നിന്നപ്പോൾ, മുമ്പ്
അവിടെ ജോലി ചെയ്തിരുന്ന നാരായ
ണൻ അവിടെ വന്നിരുന്നു.രണ്ടു മാസം ജോലിക്കു നിന്നു. ഒരു തലവേദനയും പനിയും പിടിച്ചു കൊണ്ട് അയാൾ വീ
ണ്ടും നാട്ടിലേക്കു പോയി.
അജന്താ സ്റ്റീൽ വർക്സ് ( താന) ലെ ശ്രീധരനും ഹരിയും എന്റെ നല്ല സ്നേഹിതന്മാരായിരുന്നു.ലക്കി ഹോ
ട്ടലിലെ ജോലിക്കാരനായ കുറ്റിപ്പുറത്തുകാരൻ രാഘവനേയും
മറക്കാവതല്ല.
അങ്ങിനെ കണ്ണൂരിൽ എട്ടു മാസ
ത്തെ ജീവിതത്തിൽ എന്റെ പരിചയ
ത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരു
ന്നു.
ഹാജി റോഡിലുണ്ടായിരുന്ന ഒരു സം
ഭവംകൂടി.... തൊടുപുഴക്കാരിയായ
ലീലയുടെ കഥ.ഇന്നവൾ ഒരു മുസ്ലീം
സ്ത്രീയാണ്.നമ്പ്യാർ കുടുംബത്തിലാ
ണ്.SSLC വരെ പഠിച്ചിട്ടുണ്ട്.ഒരു പ്രേ മമാണ് ആ സുന്ദരിയെ തെരുവിലിറക്കിയത്. അവൾ ഹാജി റോഡിലെത്തിയപ്പോൾ കൂടെ ഒരു ചെ
റിയ കുട്ടിയുമുണ്ടായിരുന്നു.. പണക്കാ
രെന്റെ മകളായി ജനിച്ച,സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മുസ്ലീമിനെ പ്രേ മിച്ചു വിവാഹം കഴിച്ചു. സുഖമായി ജീവിച്ചു... രണ്ടു കുഞ്ഞു
ങ്ങളായി. ഭർത്താവ് പെട്ടെന്ന് മരിച്ചു.
പറയത്തക്ക സ്വത്തൊന്നും അവർക്കു
ണ്ടായിരുന്നില്ല.ചില വീടുകളിൽ ജോലിയ്ക്കുനിന്നു.മൂത്തകുട്ടിയെ
------------ ചേർത്തു..... അങ്ങിനെ മന
സ്സിന്റെ സമനില തെറ്റി.ആട്ടവും പാട്ടുമായി.... ഭ്രാന്തിയായി. ഈ വിധ
ത്തിലാണ് ഹാജിറോഡിലെത്തുന്നത്.
പച്ച മനുഷ്യരെ തിന്നുന്ന മനുഷ്യപിശാചുകളുടെയിടയിൽ....
ആഹാരത്തിന്നവൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.
എപ്പോഴും വെറ്റില മുറുക്കുന്ന സ്വഭാ
വം ആ സ്ത്രീക്കുണ്ടായിരുന്നു.
സഹായത്തിന്റെ കരങ്ങൾനീട്ടിയിരുന്ന വരിൽ പ്രധാനികൾ കാട്ടി മമ്മദും സലാമുമായിരുന്നു.കാട്ടി മമ്മദിനെ
നാട്ടുകാർ പിശക്കനായിട്ടാണ് കണ്ടിരു
ന്നത്. അയാൾ അവർക്ക് ബിരിയാണി
യും നെയ് ചോറും വാങ്ങി കൊടുത്തു.
കുട്ടിയെ എടുത്തോമനിച്ചു.സലാമ് ഒരാഴ്ചത്തേക്കു ജോലിക്കു പോയില്ല. അവരുടെ അടുത്തു തൊട്ടുരുമ്മിയിരു
ന്നു.
ആ സ്ത്രീ കാട്ടി മമ്മദിനോട് എല്ലാരും കേൾക്കെ പറഞ്ഞു "നിങ്ങൾ എനിയ്ക്ക് ബിരിയാണിയും നെയ്
ചോറും വാങ്ങി തന്നു.വിശപ്പുള്ളതുകൊണ്ടു ഞാനത്
വാങ്ങി തിന്നു.ഇതിന്റെ പേരിൽ രാത്രി
എന്നെ സ്വൈര്യം കെടുത്തിയാൽ .....
ഞാൻ ആളുമാറും, എന്നെ സമീപിച്ച
ഒരുത്തനും പിന്നെ മറ്റൊരു സ്ത്രീയു
ടെ അടുത്തു പോവുകയില്ല."
ദിവസങ്ങൾ അടർന്നുവീണു...... ഒരു
സുപ്രഭാതത്തിൽ അവർക്കുവേണ്ടി,
സലാമും കൂട്ടുകാരും പണപ്പിരിവ് ന
ട ത്തി.ഒരു പുത്തൻ സാരി വാങ്ങി കൊടുത്തു.കോഴിക്കോട്ടേക്കാണെന്നു തോന്നുന്നു... ബസ്സിന്ന് ടിക്കറെടു
ത്തു കൊടുത്തു... കൂടെ സലാമും പോയി.പിറ്റേ ദിവസം അവൻ മടങ്ങി
വന്നു.
ഒരു കൈ വണ്ടി തൊഴിലാളിയായ പാപ്പച്ചൻ തന്റെ ഭാര്യയെയും കൈകുഞ്ഞിനെയും കൂട്ടികണ്ണൂരു
വിട്ടു. അവിടെ ജീവിയ്ക്കാൻ സ്വൈരമി
ല്ലാത്തതു കൊണ്ട്. അയാളെ കൊല്ലത്ത് ഒരു പീടിക കോലായിൽകണ്ടു.
തിങ്കളാഴ്ച രാവിലെ റെയിൽവെ സ്റ്റേഷനിൽ ഇരിക്കുക എന്റെപതിവാണ്.തട്ടിപ്പിന്റേയും വെ
ട്ടിപ്പിന്റെയും, നിരാലംബരുടെ ദുഃഖത്തിന്റെയും നിരവധി കഥകൾ...
ഒരു ദിവസം സ്റ്റേഷന്റെ പരിസരത്ത്
പാവപ്പെട്ടവർക്കു വേണ്ടി പിരിവു നടത്തുന്നു.കണ്ണടയും ഖദർ വസ്ത്രവും, ചന്ദനക്കുറിയും കക്ഷത്തിൽ ഒരു പത്രവുമായി നടക്കു
ന്ന ഒരാളുണ്ട്.ഒരിക്കൽ എന്നെസമീപിച്ച് ഇയാൾ പറഞ്ഞു
"കൈ നോക്കണോ, എല്ലാം വിശദമായി പറയാം... ഒന്നുരണ്ട് പോയിന്റ് ആദ്യമാ
യി പറയാം... എന്നിട്ട് പൈസ തന്നാൽ
മതി. ശരിയായാൽ മാത്രം "
ഞാൻ ഒഴിഞ്ഞുമാറി. കാണാൻ കൊള്ളാവുന്ന ഒരു സ്ത്രീയും അഞ്ചു കുട്ടികളും ഒരു രാത്രികണ്ണൂരെത്തി.
പലതും സംഭവിക്കാം.
പിറേന്ന് രാവിലെ അയാൾ ഇവർക്കു വേണ്ടി പിരിവെടുത്തു.... ഒരാൺകുട്ടിയും നാലു പെൺകുട്ടികളും. രണ്ടു പെൺകുട്ടിക
ൾ ക്ക് കാലിന്നു മുടന്തുണ്ട്. കുട്ടികൾ പൊതുവെ നല്ല ആരോഗ്യവും ചുണയും ഉള്ളവർ തന്നെ. ആ കുട്ടികളെ ചൂണ്ടി കാട്ടിക്കൊണ്ട്, മുതിർന്ന ആൺ കുട്ടിയെ തുണകൂട്ടി
,സംഭവം വിവരിച്ചുകൊണ്ട് ഓരോരുത്തരെയും സമീപിച്ചു.. കുറച്ച് പൈസ ലഭിച്ചപ്പോൾ അതു കുട്ടിയുടെ പക്കൽ കൊടുത്തു. അയാൾ പെട്ടെന്നെ വിടേക്കോ പോയി....
"പൈസ അമ്മയുടെ അടുത്തു കൊടുക്കൂ അടുത്തവണ്ടിക്കു തന്നെ പോയ് ക്കൊ."
പപ്പടക്കാരി ലീലയെക്കുറിച്ച്... ശ്രീനാരായണ പാർക്കിനടുത്തു വെച്ച്
ഇവർക്ക് ബസ്സ് തട്ടുകയുണ്ടായി. കള്ളും കഞ്ചാവും അടിയ്ക്കും.... അടിപിടികൂടും.രാത്രി ഇഷ്ടപ്പെട്ടവരുമായി സല്ലപിക്കും.
തിങ്കളാഴ്ച വൈകുന്നേരം ഞാനും ജോലി തേടി വന്ന കരുണാകരനും മഹേന്ദ്രനും കോട്ടയിലേക്ക് ഒരു സായഹ്ന സവാരി നടത്തി.അവിടെ
പല സ്ഥലത്തും ഞങ്ങൾ ചുറ്റി നടന്നു. നല്ല ജോളി യാ യിരുന്നു......
ഇരുട്ട് പിടിച്ച ഒരു വലിയ മുറിയിൽ
നിന്ന് എന്റെ ശബ്ദം മാറ്റൊലി കൊണ്ടൂ...... വീണ്ടും വീണ്ടും അലറി....
ഒരു ചാറൽ മഴവന്നു. ഞങ്ങൾ നനഞ്ഞു.... മടങ്ങി... മഹേന്ദ്രൻ വീട്ടിലേക്ക്. ഞങ്ങൾ രണ്ടു പേരും
NS-ൽ നിന്ന് ജാക്ക് പോട്ട് ജാംഗോ
കണ്ടു.
ചൊവ്വാഴ്ച പുലർന്നു.... കരുണാകരനും ഞാനും സ്ഥാപനത്തിലേയ്ക്കുപോന്നു.
ഒൻപത് മണിയ്ക്ക് ആപ്പൻവന്നു.
ആദ്യം കരുണാകരനെ പുറത്തേക്കു
വിളിച്ചു. എന്തെല്ലാമൊ പറഞ്ഞു.
പിന്നെ എന്നെ വിളിച്ചു ഇങ്ങനെ പറ
ഞ്ഞു" ശ്രീനിവാസാ, നിനക്കറിഞ്ഞുകൂടെ ഇവിടെ പണിയൊക്കെ വളരെ മോശല്ലെ.....
ക്യാമ്പിലും പണിക്കാരൊക്കെ വെറുതെ
യിരിയ്ക്കാ.... നീ പോയി കുറേ വീട്ടിലിരിക്ക്.ഈ മാസം കഴിഞ്ഞാൽ
ഞാൻ കത്തയയ്ക്കാം... അപ്പോൾ വന്നാൽ മതി. പത്തരയ്ക്ബസ്സ്ഉണ്ട്.ഇപ്പോൾത്തന്നെ പോയ് ക്കൊ."
ഞാൻ സമ്മതം മൂളി.... വീട്ടിൽ പോയി
ഷർട്ടും മുണ്ടും എടുത്തു. പാറു ഏടത്തി ചോദിച്ചു" നാട്ടിലേയ്ക്കു പോകാ.... "
" അതെ "
ഞാൻ യാത്ര പറഞ്ഞു. സുകുമാരേട്ട നോടും അവസാനമായി യാത്ര പറഞ്ഞു..... കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു. മഹേന്ദ്ര നോട്
നവരാത്രിക്കു വരാമെന്നു പറഞ്ഞു.
അവിടെ നിന്നിറങ്ങി.......
ഇപ്പോൾ എനിയ്ക്കിഷ്ടപ്പെട്ട ഒരു നേതാവ് പയ്യാമ്പലം ശ്മശാനത്തിൽ
കടലിന്റെ സംഗീതം കേട്ട്..... മന്ദമാരുതനേറ്റു അന്ത്യവിശ്രമം
കൊള്ളുന്നു.....
------x ------x -------X