2016 ഡിസംബർ 2, വെള്ളിയാഴ്‌ച

അമ്പിളി

വിണ്ണിൻ മടിത്തട്ടിൽ ചിരിച്ചു കളിക്കും പൈതൽ -
വാരിയെറിയുന്നു തുമ്പപ്പൂക്കൾ.
ഇടയ്ക്കിടെ കാണായ് മേഘത്തിൻ -
കീറുകൾ,
കാറ്റിൽ പറത്തുന്നു വികൃതിക്കുട്ടൻ!
വാരിപ്പുണരാൻ, _ കൈനീട്ടിവിളിച്ചപ്പോൾ,
വിമ്മിഷ്ടം തോന്നു വാനെന്തു ന്യായം.
വിളറിയമുഖത്തൊരു പുഞ്ചിരി കാ-
ണുവാൻ,
വിണ്ണും മണ്ണും നിനക്കൊരു-
മുത്തമേകാം.
                         XX
'

ജീവിതം

ജീവിതം   !
                    അത് മോഹങ്ങളുടേയും
                    മോഹഭംഗങ്ങളുടേയും
                     കഥയാണ്.

ജീവിതം !!
                    ചിലർക്കത് മുന്തിരിച്ചാറാണ്
                    മറ്റു ചിലർക്കോ കയ്പ്പുനീർ.

ജീവിതം !!!
                     ചിലർ ആ പാനപാത്രം ആ
                     വോളം നുകരുന്നു . ചിലർ
                     ........ കുരുതികഴിയ്ക്കുന്നു.

                                x

നളന്ദ

                       (1)
"വെള്ളിനക്ഷത്രമെ നിന്നെ നോക്കി "
അന്ത്യ ഗാനം നീയന്നു പാടി.
                       (2)
എൻ ഭാഗ്യമോ, കുറുപ്പിന്റെ ഭാഗ്യമോ,
ആ വെള്ളിനക്ഷത്രം മങ്ങിപ്പോയി !
                        (3)
നാണം കുണുങ്ങിയോ കൈലാസപുത്രി!
ഈ നാണം നാട്യമോ അന്നനടേ...
                          (4)
ആദ്യമായ് നിന്നെ കടാക്ഷിച്ചുവോ ഞാൻ.
കേളീവിലാസവുമായ് കൂടും കുറുമ്പീ.
                            (5)
ഊറ്റിക്കുടിക്കും നോട്ടമെനന്ദി -
എൻപേർ നീയാദ്യമുച്ചരിച്ചതിൽ.
                        --     o    --
                                             8 - 1 - "69