(1)
വലയും, കേരളമെ,
വലയും, കേരളമെ.
അരിമണിയില്ലാ... തന്നില്ലാകേന്ദ്രം.
അരിയാണ് കേരളം, കേന്ദ്രത്തിന്ന്.
ഓണ വെയിലൊളി മങ്ങിപ്പോയ്,
ഓണനിലാവും....... മങ്ങിപ്പോയ്.
X X X
(2)
വീണതെന്തേ........ ,
വീണതൻ മണിനാദം തകർന്നുപോയൊ....?
മനസ്സിൻ കൂട്ടിലെ നീലക്കുരുവീ,
മാനത്തേയ്ക്കുയർന്നു പോയോ...?
ഓണവില്ലിൻ ഞാണൊലി
കേട്ടു കഴിഞ്ഞകാതുമായ് ഞാൻ!
X x ' X
(3)
പോകട്ടെ, ഞാൻ പോയിടട്ടെ,
ഓമൽക്കുരുവിയെ തേടിപ്പോയിടട്ടെ.
ഓമൽക്കുരുവിക്കൊരു വിരുന്നു
നൽകേണം,
ഓമൽക്കിനാവാം വിഭവങ്ങൾ
പങ്കിടേണം.
x ' X X
(4)
അലകൾ... കരളിന്നലകൾ അകലങ്ങളിൽ,
അലഞ്ഞുമറിഞ്ഞിടുന്നൂ
ചെന്നുരകളായ്.
അലയും മറയും തിരയെ
നിലയ്ക്കുനിർത്താൻ,
കരിങ്കൽ കോട്ടയൊന്നു തീർത്തിടട്ടെ.
വന്നൂ പലതും മമ ചുറ്റുമായ്
വന്നൂ പല കിനാക്കളും
വസന്തങ്ങളും.
X x x
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ