2017 ഫെബ്രുവരി 27, തിങ്കളാഴ്‌ച

പലതും...... 1-8-67

(1) 
      വലയും, കേരളമെ,
       വലയും, കേരളമെ.
       അരിമണിയില്ലാ... തന്നില്ലാകേന്ദ്രം.
       അരിയാണ് കേരളം, കേന്ദ്രത്തിന്ന്.
        ഓണ വെയിലൊളി മങ്ങിപ്പോയ്,
        ഓണനിലാവും....... മങ്ങിപ്പോയ്.
         X                       X                   X

(2)
        വീണതെന്തേ........  ,
         വീണതൻ മണിനാദം തകർന്നുപോയൊ....?
           മനസ്സിൻ കൂട്ടിലെ നീലക്കുരുവീ,
            മാനത്തേയ്ക്കുയർന്നു    പോയോ...?
             ഓണവില്ലിൻ ഞാണൊലി
കേട്ടു കഴിഞ്ഞകാതുമായ് ഞാൻ!

X                                x     '                 X

(3)  
      പോകട്ടെ, ഞാൻ പോയിടട്ടെ,
       ഓമൽക്കുരുവിയെ തേടിപ്പോയിടട്ടെ.
         ഓമൽക്കുരുവിക്കൊരു വിരുന്നു
നൽകേണം,
         ഓമൽക്കിനാവാം വിഭവങ്ങൾ
പങ്കിടേണം.

x          '                X                    X

(4)
       അലകൾ... കരളിന്നലകൾ അകലങ്ങളിൽ,
        അലഞ്ഞുമറിഞ്ഞിടുന്നൂ
ചെന്നുരകളായ്.
          അലയും മറയും തിരയെ
നിലയ്ക്കുനിർത്താൻ,
           കരിങ്കൽ കോട്ടയൊന്നു തീർത്തിടട്ടെ.
            വന്നൂ പലതും മമ ചുറ്റുമായ്
             വന്നൂ പല കിനാക്കളും
              വസന്തങ്ങളും.

X                                 x                      x

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ